പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു...
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ
കണ്ണുനീരെന്നും വിളിച്ചു....
തങ്കത്തിന്‍ നിറമുള്ള മായാമരീചിയെ
സങ്കല്‍പ്പമെന്നു വിളിച്ചു..
മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു...
മണിമേഘബാഷ്പത്തില്‍ ചാലിച്ച വര്‍ണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു...
മറക്കുവാനാവാത്ത മൌനസംഗീതത്തെ
മാനസ്സമെന്നും വിളിച്ചു.....
No comments:
Post a Comment