ചെമ്പരത്തി

ചക്രവര്‍ത്തിനീ നിനക്കുഞാനെന്റെ
ശില്പഗോപുരം തുറന്നൂ
പുഷ്പപാദുകം പുറത്തുവയ്ക്കുനീ
നഗ്നപാദയായകത്തുവരൂ

സാലഭഞ്ജികകള്‍ കൈകളില്‍ കുസുമ
താലമേന്തിവരവേല്‍ക്കും
പഞ്ചലോഹമണിമന്ദിരങ്ങളില്‍
മണ്‍ വിളക്കുകള്‍ പൂക്കും
ദേവസുന്ദരികള്‍ കണ്‍കളില്‍ പ്രണയ
ദാഹമോടെ നടമാടും
ചൈത്രപദ്മദല മണ്ഡപങ്ങളില്‍
രുദ്രവീണകള്‍ പാടും
താനേ പാടും
ചക്രവര്‍ത്തിനീ......

ശാരദേന്ദുകല ചുറ്റിലും കനക
പാരിജാതമലര്‍ തൂകും
ശില്പകന്യകകള്‍ നിന്റെ വീഥികളില്‍
രത്നകംബളം നീര്‍ത്തും
കാമമോഹിനികള്‍ നിന്നെയെന്‍ ഹൃദയ
കാവ്യലോകസഖിയാക്കും
മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
ലജ്ജകൊണ്ടുഞാന്‍ മൂടും
നിന്നെ മൂടും
ചക്രവര്‍ത്തിനീ...........

ഭാര്യ

പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...

പപ്പയല്ലേ കൊണ്ടത്തന്നത് കുഞ്ഞുടുപ്പ്
മമ്മിയല്ലേ ചുട്ടുതന്നത് നെയ്യപ്പം
എനിക്കുതരൂ എനിക്കുതരൂ എനിക്കുതരൂ ഓ...
പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...


പച്ചത്തുമ്പിയെക്കാട്ടൂലാ പിച്ചപ്പിച്ച നടത്തൂലാ
കൊച്ചോലപ്പന്തുകെട്ടിത്തരൂലാ കൊച്ചേച്ചി നിന്റെ കൊച്ചേച്ചി
എനിക്കുതരൂ എനിക്കുതരൂ എനിക്കുതരൂ ഓ...
പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...

ആനപ്പുറത്തൊന്നു കേറണ്ടേ അമ്മാനാട്ടം കാണണ്ടേ?
മാത്തൂച്ചേട്ടന്റെ ചക്കരക്കുടം പൊട്ടിച്ചേ തല്ലിപ്പൊട്ടിച്ചേ
എനിക്കൊരുമ്മ എനിക്കൊരുമ്മ എനിക്കൊരുമ്മ ഓ...
പഞ്ചാരപ്പാലുമിട്ടായി പുഞ്ചിരിപ്പഞ്ചാരപ്പാലുമിട്ടായി
ആര്‍ക്കുതരും ആര്‍ക്കുതരും ആര്‍ക്കുതരും ഓ...

ഭാര്യ

പെരിയാറേ പെരിയാറേ
പര്‍വതനിരയുടെ പനിനീരേ
കുളിരും കൊണ്ട് കുണുങ്ങി നടക്കും
മലയാളിപ്പെണ്ണാണ്‌ നീ ഒരു
മലയാളിപ്പെണ്ണാണ്‌ നീ
(പെരിയാറേ)

മയിലാടുംകുന്നില്‍ പിറന്നൂ പിന്നെ
മയിലാഞ്ചിക്കാട്ടില്‍ വളര്‍ന്നൂ
നഗരം കാണാത്ത നാണം മാറാത്ത
നാടന്‍പെണ്ണാണ് നീ ഒരു
നാടന്‍പെണ്ണാണ് നീ
(പെരിയാറേ)

പൊന്നലകള്‍ പൊന്നലകള്‍ ഞൊറിഞ്ഞുടുത്തു
പോകാനൊരുങ്ങുകയാണല്ലോ
മലയാറ്റൂര്‍ പള്ളിയിൽ പെരുന്നാള് കൂടണം
ശിവരാത്രി കാണേണം നീ
ആലുവാ ശിവരാത്രി കാണേണം നീ
(പെരിയാറേ)

നാടാകെ തെളിനീരു നൽകേണം
നാടോടിപ്പാട്ടുകള്‍ പാടേണം
കടലില്‍ നീ ചെല്ലണം
കാമുകനെ കാണണം
കല്യാണമറിയിക്കേണം നിന്റെ
കല്യാണമറിയിക്കേണം
(പെരിയാറേ)

ഒതേനന്റെ മകന്‍

വെള്ളോട്ടു വളയിട്ടു കമ്മലിട്ടു
വയനാടന്‍ കുന്നുകള്‍ റവുക്കയിട്ടു
വൈരക്കടുക്കനിട്ടു വാളുമുറയിലിട്ടു
വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
കൂടെ വരുമെന്നുപറഞ്ഞവനെവിടെപ്പോയ്?
എവിടെപ്പോയ്?

പടകാളിമുറ്റമലങ്കരിച്ചൂ ഭരണിവിളക്കിന്നെഴുന്നള്ളിച്ചൂ
പഞ്ചവാദ്യം കഴിഞ്ഞൂ പാണ്ടിമേളം കഴിഞ്ഞൂ
പള്ളിവേട്ട തുടങ്ങും മുന്‍പെവിടേപ്പോയ്
എവിടെപ്പോയ്?
വെള്ളോട്ടു വളയിട്ടു ..........


കിളിവാലന്‍ വെറ്റ തെറുത്തു വെച്ചൂ
കിളിവാതില്‍ പാതി തുറന്നു വെച്ചൂ
ചന്ദ്രനുദിച്ചുയര്‍ന്നൂ ചമ്പകപ്പൂ വിരിഞ്ഞു
സ്വര്‍ണ്ണമെതിയടിയുമിട്ടെവിടേപ്പോയ്?
എവിടെപ്പോയ്?
വെള്ളോട്ടു വളയിട്ടു .........

ഉറുമി

ചിന്നി ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളിക്കണ്ണെനക്ക്
പൂവരശ്ശ് പൂത്ത കണക്കനെ അഞ്ചുന്ന ചേലനക്ക്
നട നട അന്നനട കണ്ടാ തെയ്യം മുടിയഴിക്കും
നോക്ക് വെള്ളിക്കിണ്ണം തുള്ളി തുളുമ്പുന്ന ചേല്‌
(ചിന്നി ചിന്നി .....)

കോലത്തിരി വാഴുന്ന നാട്ടിലെ വാലിയക്കാരെന്നെ കണ്ടു കൊതിക്കും
ഇല്ലത്തുള്ളോരാമ്പാത്തോരന്നേരം കണ്ടു കളിയാക്കും
സാമൂതിരി കോലോത്തെ ആണുങ്ങ മുല്ലപ്പൂവാസനയേറ്റുമയങ്ങും
വാലിട്ടെന്നെ കണ്ണെഴുതിക്കാൻ വാർമുകിലോടിവരും
പൂരം പൊടി പാറീട്ടും പൂരക്കളി ആടീട്ടും നോക്കിയില്ല നീ
എന്നിട്ടും നീ എന്തേ ഉം..ഉം..........
(ചിന്നി ചിന്നി .....)



വിടില്ല വിടില്ല വിടില്ല വിടില്ല
പൂവമ്പന്റെ കൊലച്ചു വച്ചൊരു കരിമ്പ്‌ വില്ലൊത്ത പടത്തലവാ
വാളെടുത്തു വീശല്ലെ ഞാനതു മുരിക്കിൻപൂവാക്കും
അല്ലിമലർ കുളക്കടവിലായ് അലൂതി പെണ്ണുങ്ങ് കണ്ടുപിടിക്കും
നാട്ടുനടപ്പൊത്തവർ നമ്മളെ കെട്ട് നടപ്പാക്കും
എന്തെല്ലാം പാടീട്ടും മിണ്ടാതെ മിണ്ടീട്ടും മിണ്ടിയില്ല നീ
എന്നിട്ടും നീ എന്തേ ഉം..ഉം..ഉം
(ചിന്നി ചിന്നി .....)


ഇന്നലെ ഇന്ന്

പ്രണയ സരോവര തീരം
പണ്ടൊരു പ്രദോഷ സന്ധ്യാ നേരം..
പ്രകാശ വലയമണിഞ്ഞൊരു സുന്ദരി
പ്രസാദ പുഷ്പമായി വിടർന്നു
എന്റെ വികാര മണ്‌ഠലത്തിൽ പടർന്നു...

അവളൊരു മോഹിനി ആയിരുന്നു...
അഴകിന്റെ ദേവത ആയിരുന്നു...
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതി പൂവുകൾ പൂത്തിരുന്നു...
മോഹമായി ആത്മ ദാഹമായി
ഓർമ്മയിൽ അവളിന്നും ജീവിക്കുന്നു....

അവളൊരു കാമിനി ആയിരുന്നു...
അലസ മദാലസ ആയിരുന്നു...
ചലനങ്ങളിൽ വചനങ്ങളിൽ
മാസ്മര ഭാവങ്ങൾ തുടിച്ചിരുന്നു....
രാഗമായി ജീവ താളമായി
ഭൂമിയിൽ അവളിന്നും ജീവിക്കുന്നു....

തീര്‍ത്ഥാടനം


മൂളിമൂളിക്കാറ്റിനുണ്ടൊരു കളിക്കുറുമ്പ്
കുറുനിരയില്‍ തൊട്ടുകൊണ്ടൊരു പായാരം
പൂക്കൈതക്കാട്ടില്‍ നിന്നും ചൂളംകുത്തി
ഇലക്കുറിച്ചാന്തു തൊട്ട് കിഴക്കിനി-
പ്പുലരിപ്പെണ്ണിന്നടുത്തുവന്നിടയ്ക്കിടയ്ക്കൊരു-
കളിവിളയാട്ടം... കളിവിളയാട്ടം...
(മൂളിമൂളി)

വിരല്‍ തൊട്ടു വിരല്‍ തൊട്ടു കനവിലെ
പൊന്നോടക്കുഴലിലെ സ്വരങ്ങളെ മീട്ടിയുണര്‍ത്തും
മിഴികൊണ്ടു മിണ്ടുന്ന മനസിന്‍റെ ഭാഷ-
യെനിക്കറിയുമെന്നു നടിച്ചു നില്‍ക്കും
കൈവിരല്‍ ഞൊടിച്ചു നില്‍ക്കും
(മൂളിമൂളി)

നീരാട്ടിനിറങ്ങുമ്പോള്‍ കുളപ്പുരക്കോലായില്‍-
വന്നകത്തമ്മയെന്നോതിച്ചിരിക്കും
പൊന്നുംകിനാവിന്‍റെ പൊന്നാനിപ്പുഴയില്‍
വന്നാരാരുമറിയാത്ത രഹസ്യമോതും
പുളകത്തിന്‍ പുടവ നല്‍കും
(മൂളിമൂളി)

തീര്‍ത്ഥാടനം

എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണസ്വരം പാടി
സ്നേഹമയൂരമേ നിന്‍ പദതാളം
ഞാന്‍ തേടുകയായിരുന്നു
ഇത്രനാള്‍ തേടുകയായിരുന്നു

(എന്തെന്ന്)

പൂവുകള്‍ കൊഴിയാത്ത സ്വപ്നങ്ങള്‍ മായാത്ത
പാര്‍വണപ്രമദവനത്തില്‍
ആയിരം തോഴിമാര്‍ ആലാപനം ചെയ്യും
അസുലഭരജനീവനിയില്‍
കവികല്പനയുടെ മായാഗോപുരനടയില്‍
നീയെന്തേ മറഞ്ഞുനിന്നു

(എന്തെന്ന്)

ഇനിയും തുറക്കാത്ത ഉള്‍ക്കിളിക്കൂടു ഞാന്‍
നിനക്കായ് തുറന്നുതരാം
ചക്രവാളത്തിന്റെ പൊന്നോലപ്പന്തലില്‍
ചക്രവാകങ്ങളായ് പകര്‍ന്നുയരാം
തൂവല്‍ക്കനവുകള്‍ കൊണ്ടു മൂടിയ
സങ്കല്പമായ് നിന്നെയോമനിക്കാം

(എന്തെന്ന്)

വാഴ്‌വേ മായം




സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍...
കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്...
സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍...
കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്...

അതുകൊണ്ട്?
എനിക്കു പേടിയാകുന്നു...
എന്തിന് ?

ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...
ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ.. അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ...

ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും.. നോക്കൂ...

കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
കല്ലില്‍ കൊത്തിവെച്ച കവിതേ... നിന്റെ
കനകച്ചിലങ്ക കിലുങ്ങിയതെങ്ങിനെ..
മാറിടം തുടിയ്ക്കും പ്രതിമേ... നിന്റെ
മേലാസകലം തളിരട്ടതെങ്ങിനെ...

പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
പൂമെയ്യണിഞ്ഞുവന്നൊരഴകേ... എന്നെ
പുളകങ്ങള്‍ കൊണ്ടു പുതപ്പിക്കുകില്ലയോ
മന്മഥന്‍ വിടര്‍ത്തും മലരേ.... നിന്റെ
മായാചഷകം എനിക്കുള്ളതല്ലയോ....
(സീതാദേവി...)

ഒരു പെണ്ണിന്റെ കഥ

ശ്രാവണചന്ദ്രിക പൂ ചൂടിച്ചൂ
ഭൂമികന്യക പുഞ്ചിരിച്ചൂ
അവളുടെ ലജ്ജയില്‍ വിടരും ചൊടികളില്‍
അനുരാഗകവിത വിരിഞ്ഞൂ ആദ്യത്തെ
അനുരാഗ കവിത വിരിഞ്ഞൂ
(ശ്രാവണ...)

നീലാകാശത്താമരയിലയില്‍ നക്ഷത്രലിപിയില്‍
പവിഴക്കൈനഖമുനയാല്‍ പ്രകൃതിയാ
കവിത പകർത്തിവച്ചൂ...അന്നതു ഞാന്‍ വായിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)

സ്വര്‍ഗ്ഗാരോഹണവീഥിക്കരികില്‍
സ്വപ്നങ്ങള്‍ക്കിടയില്‍....
കമനീയാംഗന്‍ പ്രിയനെന്‍ മനസ്സിലാ
കവിത കുറിച്ചുവെച്ചൂ
ഞാൻ അവനേ സ്നേഹിച്ചൂ
വന്നു കണ്ടൂ കീഴടക്കീ
എന്നെ കേളീ പുഷ്പമാക്കീ....
(ശ്രാവണ....)

രമണന്‍

വെള്ളിനക്ഷത്രമേ നിന്നെ നോക്കി
തുള്ളിത്തുളുമ്പുകയെന്യേ
മാമകചിത്തത്തിലന്നും ഇല്ല
മാദകവ്യാമോഹമൊന്നും

കണ്ണീര്‍ക്കണികകള്‍ മാത്രം
തിങ്ങുമിന്നെന്റെ യാചനാ പാത്രം
ഇത്തുച്ഛ ജീവിത സ്മേരം
മായാനത്രമേലില്ലിനി നേരം

വിസ്തൃതഭാഗ്യത്തണലില്‍ എന്നെ
വിസ്മരിച്ചേക്കുനീ മേലില്‍
ഞാനൊരധ:കൃതനല്ലേ എന്റെ
സ്ഥാനവും നിസ്സാരമല്ലേ?

രമണന്‍

കാനനഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെകൂടെ
പാടില്ലാ പാടില്ലാ നമ്മേനമ്മള്‍
പാടേമറന്നൊന്നും ചെയ്തുകൂടാ (കാനന)

ഒന്നാവനത്തിലെ കാഴ്ചകാണാന്‍
എന്നേയും കൂടൊന്നു കൊണ്ടുപോകൂ
നിന്നേയൊരിയ്ക്കല്‍ ഞാന്‍ കൊണ്ടുപോകാം
ഇന്നുവേണ്ടിന്നുവേണ്ടോമലാളേ (ഒന്നാ) (കാനന)

നമ്മളില്‍ പ്രേമം കിളര്‍ന്നതില്‍ പി-
ന്നിന്നൊരു വര്‍ഷം തികച്ചുമായി
ഇന്നെന്നപേക്ഷയെ കൈവെടിയാ-
തൊന്നെന്നെ കൂടൊന്നു കൊണ്ടുപോകൂ

ഇന്നു മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും
ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും (കാനന)

ഇന്നു ഞാന്‍ കാണും കിനാക്കളെല്ലാം
നിന്നെക്കുറിച്ചുള്ളതായിരിക്കും
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ
ഭാവനാലോലനായേകനായി
പോവുക പോവുക ജീവനാഥാ

രമണന്‍



ഏകാന്തകാമുകാ നിന്റെമനോരഥം
ലോകാപവാദത്തിന്‍ കേന്ദ്രമായീ
കുറ്റപ്പെടുത്തുവാനില്ലതില്‍ നാമെല്ലാം
എത്രയായാലും മനുഷ്യരല്ലേ?

നിസ്തുല നിന്നെ നീയായിട്ടു കാണുവാന്‍
അത്രയ്ക്കുയര്‍ന്നിട്ടില്ലന്യരാരും
തങ്കക്കിനാവില്‍ നീ താലോലിയ്ക്കുന്നൊരു
സങ്കല്‍പ്പലോകമല്ലീയുലകം
ഏകാന്തകാമുകാ.....

നേരിന്റെ നേരിയ വെള്ളിവെളിച്ചത്തില്‍
നീയിന്നൊരു ദേവനായിരിയ്ക്കും
എന്നാലതൊന്നും അറിയുകയില്ലാരും
ഇന്നതുകൊണ്ടുനീ പിന്മടങ്ങൂ
ഏകാന്തകാമുകാ.....

പണിതീരാത്ത വീടു്

സുപ്രഭാതം സുപ്രഭാതം സുപ്രഭാതം
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ (2)
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

അഞ്ജന കല്ലുകള്‍ മിനുക്കി അടുക്കി
അഖിലാണ്ഡ മണ്ഡല ശില്പീ
പണിഞ്ഞിട്ടും പണിഞ്ഞിട്ടും
പണി തീരാത്തൊരു പ്രപഞ്ച മന്ദിരമെ
നിന്റെ നാലു കെട്ടിന്റെ പടിപ്പുര മുറ്റത്തു
ഞാനെന്റെ മുറി കൂടി പണിയിച്ചോട്ടെ ...
ആഹാഹാ.. ഓഹോഹോ... ആഹാഹാ.. ആ �
നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ

ആയിരം താമര തളിരുകള്‍ വിടര്‍ത്തീ
അരയന്നങ്ങളെ വളര്‍ത്തീ
വസന്തവും ശിശിരവും
കുളിക്കാനിറങ്ങുന്ന വനസരോവരമേ
നിന്റെ നീല വാര്‍മുടി ചുരുളിന്റെ അറ്റത്തു
ഞാനെന്റെ പൂ കൂടി ചൂടിച്ചോട്ടെ
ആഹാഹാ ഓഹോഹോ ആഹാഹാ ആ �

നീലഗിരിയുടെ സഖികളേ ജ്വാലാ മുഖികളെ
ജ്യോതിര്‍മയിയാം ഉഷസ്സിന്
വെള്ളിച്ചാമരം വീശും മേഘങ്ങളെ
സുപ്രഭാതം സുപ്രഭാതം സുപ്രഭാതം

പണിതീരാത്ത വീടു്

കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച
കാവ്യഭാവനേ..അഭിനന്ദനം..
നിനക്കഭിനന്ദനം.. അഭിനന്ദനം ..
അഭിനന്ദനം.. അഭിനന്ദനം...

വ്യാസനോ കാളിദാസനോ അതു
ഭാസനോ ഷെല്ലിയോ ഷേക്സ്പിയറോ..
അഭിനന്ദനം.. നിനക്കഭിനന്ദനം... അഭിനന്ദനം ..
അഭിനന്ദനം.. അഭിനന്ദനം...

വിഷാദസാഗരം ഉള്ളില്‍ ഇരമ്പും
തുഷാര ഗല്‍ഗദ ബിന്ദു..
സ്ത്രീയൊരു വികാര വൈഢൂര്യ ബിന്ദു...

ശരിയാണ്...
അതൊരു ചിപ്പിയില്‍ വീണാല്‍ വൈഢൂര്യമാകുന്നു..
പൂവില്‍ വീണാല്‍ പരാഗമാകുന്നു..
തൊടരുത്.. എടുത്തെറിയരുത്..

ഇന്ദ്രനതായുധമാക്കി.. ഈശ്വരന്‍ ഭൂഷണമാക്കി..
വ്യഭിചാരത്തെരുവില്‍ മനുഷ്യനാ മുത്തുക്കള്‍
വിലപേശി വില്‍ക്കുന്നു.. ഇന്നു
വിലപേശി വില്‍ക്കുന്നു...
(കണ്ണുനീര്‍ത്തുള്ളിയെ)

പ്രപഞ്ചസൗന്ദര്യമുള്ളില്‍ വിടര്‍ത്തും
പ്രകാശബുല്‍ബുദബിന്ദു.. സ്ത്രീയൊരു
പ്രഭാതനക്ഷത്ര ബിന്ദു..

അതേ.. അതേ..
ആ നീര്‍ക്കുമിളയിലേക്കു നോക്കിനിന്നാല്‍
പ്രകൃതി മുഴുവന്‍ പ്രതിബിംബിക്കുന്നതു കാണാം..
തൊടരുത്.. അതിട്ട് ഉടയ്ക്കരുത്...

ചന്ദ്രിക ചന്ദനം നല്‍കി..
തെന്നല്‍ വന്നളകങ്ങള്‍ പുല്‍കി...
വഴിയാത്രക്കിടയില്‍ മനുഷ്യനാ കുമിളകള്‍
വലവീശിയുടക്കുന്നു.. ഇന്നു
വലവീശിയുടക്കുന്നൂ...
(കണ്ണുനീര്‍ത്തുള്ളിയെ)